Sunday, August 24, 2008

ഹര്‍ത്താല്‍ ഓണം

കുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."