Sunday, February 21, 2010

കൊട്ടാരം വക റിയാലിറ്റി

മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്‍.
അന്ന നടയുമായി അവന്‍,
അട്ടഹാസവുമായി അവള്‍.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ്‌ ആര്‍ത്തുചിരിച്ചു
കൈഅടിച്ചു
സമ്മാനം കിട്ടിയവര്‍
കൊട്ടാരത്തില്‍ താമസമാക്കി
കിട്ടാത്തവര്‍ കരഞ്ഞു കരയിച്ചു.
അന്തം വിട്ടിരുന്നവര്‍ക്കും
SMS അയച്ചവര്‍ക്കും
കൊട്ടാരം വക ചാട്ടവാര്‍ കൊണ്ട്‌
ആറടിയും പിഴയും.

ഒരു SMS പ്രണയം

അവര്‍ രാത്രികള്‍ പകലാക്കി,
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത്‌ പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.