Wednesday, June 25, 2008

ഭ്രാന്ത്‌....

ഇടിമിന്നലമര്‍ന്ന മഴയിലന്നു
പൈക്കിടാവുമായി തൊടിയിലൂടോടവേ
അമ്മ ചൊല്ലി.. "നിനക്കു ഭ്രാന്താണ്‌"................

നിലാവകന്നോരിടവഴിയിലെന്‍
സഖിതന്‍ ചാരത്തണയാന്‍ നടക്കവേ
എന്‍ തോഴനും ചൊല്ലി...
നിനക്കെന്താ ഭ്രാന്തുണ്ടോ............

പീടികതിണ്ണയിലൊരു മൂലയില്‍
കുറിച്ച കണക്കുകള്‍ക്കു കിട്ടിയ
തുട്ടുകള്‍ പോരെന്നു തോന്നി
അതു തട്ടിക്കളഞ്ഞപ്പോളെന്‍
നാട്ടാരും ചൊല്ലി.. ഇവനെന്താ ഭ്രാന്തുണ്ടോ....

എന്റെ വിളിക്കായി കാതോര്‍ത്തീ
കീറിയ പായയിലിന്ന്‌ ആശുപത്രി വരാന്തയില്‍
ക്കിടക്കുമ്പോള്‍ മനസിലോടിയതിതേ ചൊദ്യം
എനിക്കെന്താ ഭ്രാന്തുണ്ടോ...............