Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, May 4, 2009

നിനക്കൊരു കത്ത്

വിണ്ടു കീറിയ പാടങ്ങളും,
മണല്‍ തിളയ്ക്കുന്ന പുഴയും,
പൂരം കഴിഞ്ഞ അമ്പലങ്ങളും കടന്ന് ,
നിന്റെ നാട്ടിലേക്ക്.
കിതപ്പകലാനൊരു തണലു
തേടി അലഞ്ഞു തുടങ്ങിയിട്ട്
കാലമെത്ര.....
നമ്മള്‍ കണ്ടുമുട്ടിയ, നിലാവു
നിഴല് വിരിച്ച രാത്രികള്‍,
നിന്റെ ഈറനണിഞ്ഞ ചുണ്ടുകള്‍,
മാറിണകള്‍ക്കിടയിലെ വിയര്പ്പുതുള്ളികള്‍,
കൊലുസിന്റെ കൊഞ്ചലുകള്‍,
ഓര്‍മ്മകളുടെ ഓരങ്ങളില്‍
പായലുകള്‍ പോലെ... എല്ലാം…
എനിക്കറിയാം വാരിക്കൂട്ടിയാല്‍
നഷ്ടങ്ങളുടെ കണക്കുകള്‍ കൂടി തന്നെ.
ആകാശത്തു മിന്നി മറഞ്ഞ കൊള്ളിമീന്‍ പോലെ
എവിടേക്കണു നീ മാഞ്ഞു പോയതെന്നറിയില്ല.
എങ്കിലും ചൂടകലുമ്പോഴൊരു
പുതുമഴയുടെ കുളിരുപോലെ
ഒരിക്കല്‍ കൂടി കാണാനൊരു മോഹവുമായി,

നിന്റെ സ്വന്തം

Sunday, June 10, 2007

ഇരുട്ടിന്റെ ആത്മാവ്‌

എം ടി യുടെ ഇരുട്ടിന്റെ ആത്മാവ്‌ എന്ന കഥയെ ആസ്പദമാക്കിയുള്ള കവിത ആ വലിയ കലാകാരന്‌ സമര്‍ പ്പിച്ച് കൊണ്ട്.

ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.

കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന്‍ തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -

കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന്‍ പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...